Connect with us

Latest News

മോഹന്‍ലാലാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം…നായികമാരില്‍ നയന്‍താര; തൊട്ടുപിന്നാലെ മഞ്ജു വാര്യര്‍: താര പ്രതിഫല പട്ടിക പുറത്ത്..!

Published

on

ബോളിവുഡിനെയും തമിഴിനെയും അപേക്ഷിച്ച് താരതമ്യേന ചെറിയ ചലച്ചിത്രമേഖലയാണ് മലയാളം. തമിഴിലെയും ഹിന്ദിയിലെയും സൂപ്പര്‍താരങ്ങളുടെ പ്രതിഫല തുകയില്‍ മലയാളത്തില്‍ നാലോ അഞ്ചോ ബിഗ് ബജറ്റ് സിനിമകള്‍ ഒരുക്കാം. മലയാളത്തിലെ മുന്‍ നിര താരങ്ങളുടെ നിലവിലെ പ്രതിഫലം നോക്കാം.മോഹന്‍ലാലാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. യുവതാരങ്ങളില്‍ പൃഥ്വിരാജും. സ്വഭാവ കഥാപാത്രങ്ങളാകുന്ന നടീനടന്‍മാരും ഹാസ്യതാരങ്ങളും ദിവസ കണക്കിന് പ്രതിഫലം വാങ്ങുന്നവരാണ് ഏറെയും. കളക്ഷനില്‍ മലയാള സിനിമയും 150 കോടി പിന്നിടുമ്പോള്‍ തമിഴിനോടോ തെലുങ്കിനോടോ കിടപിടിക്കുന്നതല്ലെങ്കിലും മലയാള താരങ്ങളുടെ പ്രതിഫലത്തിലും വലിയ മാറ്റമുണ്ട്. നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരിലൂടെയും സമാഹരിച്ചതാണ് ഈ പ്രതിഫല പട്ടിക.

മോഹന്‍ലാല്‍- 4 മുതല്‍ 8 കോടി വരെ

മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം മോഹന്‍ലാലിന്റേതാണ്. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലുണ്ടായ സ്വീകാര്യതയും പുലിമുരുകന്‍ എന്ന സിനിമയുടെ വിജയവും മോഹന്‍ലാലിന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. 2015ല്‍ മൂന്ന് കോടിയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. ഇതില്‍ എഴുപത് ശതമാനം മുന്‍കൂറായി നല്‍കണം. ജനതാ ഗാരേജിനും പുലിമുരുകനും പിന്നാലെ മോഹന്‍ലാല്‍ തമിഴ്, തെലുങ്ക് സിനിമകള്‍ക്ക് എട്ട് കോടിയും മലയാളം പ്രൊജക്ടുകള്‍ക്ക് നാല് മുതല്‍ അഞ്ച് കോടി വരെയുമാണ് ഈടാക്കുന്നത്. ബിഗ് ബജറ്റ് ചിത്രമാണെങ്കിലാണ് അഞ്ച് കോടി. മലയാളത്തിലെ ഉയര്‍ന്ന ആദ്യദിനകളക്ഷനിലും ടോട്ടല്‍ കളക്ഷനിലും മലയാളത്തില്‍ നിലവിലെ റെക്കോര്‍ഡ് മോഹന്‍ലാലിനാണ്.

മമ്മൂട്ടി- 2 മുതല്‍ 3 കോടി വരെ

സമീപവര്‍ഷങ്ങളില്‍ വമ്പന്‍ ഹിറ്റുകള്‍ കൂട്ടിനില്ലാത്ത മമ്മൂട്ടിയുടെ പ്രതിഫലം 2-2.50 കോടിയാണ്. ഭാസ്‌കര്‍ ദ റാസ്‌കല്‍ വിജയമായതിന് പിന്നാലെയാണ് മമ്മൂട്ടി പ്രതിഫലം 2.5 കോടിയായി ഉയര്‍ത്തിയത്. 2017ല്‍ വമ്പന്‍ പ്രൊജക്ടുകളില്‍ കരാര്‍ ചെയ്തിരിക്കുന്ന മമ്മൂട്ടിക്ക് 50 കോടി പിന്നിട്ട വിജയമായ ദ ഗ്രേറ്റ് ഫാദറിന് പിന്നാലെ പ്രതിഫലം 3 കോടിയാക്കി.

ദിലീപ്- 2 മുതല്‍ 2.5 കോടിവരെ (വിതരണാവകാശവും)

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ബോക്സ് ഓഫീസ് വിജയങ്ങള്‍ പരിഗണിച്ചാല്‍ ആഘോഷ സീസണുകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ നടനാണ് ദിലീപ്. 2 കോടി പ്രതിഫലമായും ഇതിന് പുറമേ ഓവര്‍സീസ് -മധ്യകേരളാ വിതരണ അവകാശങ്ങളും ദിലീപ് വാങ്ങാറുണ്ട്. പ്രതിഫലത്തില്‍ മമ്മൂട്ടിക്കൊപ്പമാണ് ദിലീപിന്റെ സ്ഥാനം.

പൃഥ്വിരാജ് സുകുമാരന്‍- ഒന്നര മുതല്‍ രണ്ട് കോടി വരെ

മലയാളത്തില്‍ പ്രതിഫലത്തില്‍ നാലാം സ്ഥാനം പൃഥ്വിരാജിനാണ്. സ്വന്തം നിര്‍മ്മാണത്തിലുള്ള ചിത്രമല്ലെങ്കില്‍ ഒന്നര കോടി മുതല്‍ രണ്ട് കോടി വരെയാണ് പൃഥ്വിയുടെ പ്രതിഫലം. സിനിമയുടെ ബജറ്റും പ്രതിഫലകാര്യത്തില്‍ പൃഥ്വി പരിഗണിക്കാറുണ്ട്. വമ്പന്‍ ബജറ്റിലുള്ള ചിത്രവും കൂടുതല്‍ ദിവസങ്ങളില്‍ ചിത്രീകരണവുമാണെങ്കില്‍ രണ്ട് കോടിയാണ് പ്രതിഫലം. കര്‍ണന്‍ പോലുള്ള ബിഗ് ബജറ്റ് സിനിമകളുടെ കാര്യത്തില്‍ ഇതാവില്ല പ്രതിഫലം. ബോളിവുഡ്-തമിഴ് പ്രൊജക്ടുകളില്‍ മലയാളത്തെക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് പൃഥ്വിരാജ് ഈടാക്കുന്നത്.

നിവിന്‍ പോളി – ഒരു കോടി

മലയാളത്തിന് പുറമേ തമിഴിലും തരംഗമായി മാറിയ പ്രേമം എന്ന സിനിമയാണ് നിവിന്‍ പോളിയുടെ താരമൂല്യവും വിപണിമൂല്യവും ഉയര്‍ത്തിയത്. അമ്പത് ലക്ഷം പ്രതിഫലമായി വാങ്ങിയിരുന്ന നിവിന്‍ പോളി തമിഴിലും മാര്‍ക്കറ്റ് സൃഷ്ടിക്കപ്പെട്ടതോടെ പ്രതിഫലം ഉയര്‍ത്തി. ഒരു കോടിയാണ് നിവിന്റെ പ്രതിഫലം. പ്രേമത്തിന് തൊട്ടുപിന്നാലെ നിവിന്‍ നായകനായ ചിത്രം സ്വന്തം നിര്‍മ്മാണ സഹകരണത്തില്‍ ഉള്ളതായിരുന്നു. തമിഴില്‍ രണ്ട് ചിത്രങ്ങള്‍ താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ സിനിമകളില്‍ പ്രതിഫലം മലയാളത്തേക്കാള്‍ ഇരട്ടിയായിരിക്കും.

ദുല്‍ഖര്‍ സല്‍മാന്‍- 75 ലക്ഷം

2016ല്‍ വമ്പന്‍ വിജയങ്ങള്‍ ഇല്ലെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ പ്രതിഫലം 75 ലക്ഷമായി ഉയര്‍ത്തിയത് ഇതേ വര്‍ഷമാണ്. നിലവിലുള്ള ദുല്‍ഖര്‍ പ്രൊജക്ടുകളിലേറെയും വന്‍ പ്രതീക്ഷയിലുള്ളതാണ്. ഈ സിനിമകള്‍ ബോക്സ് ഓഫീസില്‍ മികവ് തെളിയിച്ചാല്‍ നിവിന്‍ പോളിക്കൊപ്പമോ മുകളിലോ ദുല്‍ഖറിന്റെ പ്രതിഫലമെത്തും. മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ ലഭിക്കുന്നത് ദുല്‍ഖര്‍ ചിത്രങ്ങള്‍ക്കാണ്. ചാര്‍ലി, കലി എന്നീ സിനിമകളുടെ ആദ്യ ദിന കളക്ഷന്‍ പുതിയ റെക്കോര്‍ഡുകളായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും ദുല്‍ഖര്‍ സിനിമകള്‍ ഒരുങ്ങുന്നുണ്ട്.

ബിജു മേനോന്‍- 75 ലക്ഷം

വെള്ളിമൂങ്ങയുടെ വിജയമാണ് ബിജു മേനോന്റെ താരമൂല്യം ഇരട്ടിപ്പിച്ചത്. അമ്പത് ലക്ഷത്തില്‍ നിന്ന് 75 ലക്ഷത്തിലേക്ക് താരത്തിന്റെ പ്രതിഫലം ഉയര്‍ന്നു. അനുരാഗ കരിക്കിന്‍ വെള്ളം 2016ല്‍ സൂപ്പര്‍ഹിറ്റായതോടെ സോളോ ഹീറോ പ്രൊജക്ടുകളിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നാനും താരം തീരുമാനിച്ചെന്നറിയുന്നു.

ഫഹദ് ഫാസില്‍- 65 മുതല്‍ 75 ലക്ഷം വരെ

2011 മുതല്‍ 2012 വരെ യുവതാരങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടായിരുന്ന അഭിനേതാവായിരുന്നു ഫഹദ്. പുതുതലമുറ സംവിധായകര്‍ക്കും മുതിര്‍ന്ന സംവിധായകര്‍ക്കും പുതിയൊരു സിനിമ ആലോചിക്കാന്‍ ഫഹദ് നായകനായി നിര്‍ബന്ധമായിരുന്നു. 2013ലും തുടര്‍വര്‍ഷങ്ങളിലുമുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ഫഹദിന്റെ താരമൂല്യം ഇടിഞ്ഞു. മഹേഷിന്റെ പ്രതികാരത്തിലൂടെ ബോക്സ് ഓഫീസില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫഹദ് ഫാസില്‍ 75 ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. തമിഴില്‍ ത്യാഗരാജന്‍ കുമാരരാജയുടെ സിനിമയില്‍ നായകനായും, മോഹന്‍രാജയുടെ ചിത്രത്തില്‍ വില്ലനായും 2017ല്‍ ഫഹദ് അഭിനയിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരം ടീമിന്റെ പുതിയ ചിത്രവും ഈ വര്‍ഷം തിയേറ്ററുകളിലെത്തും.

സുരേഷ് ഗോപി- 70 ലക്ഷം

വര്‍ഷങ്ങളായി വിജയചിത്രങ്ങളില്ലെങ്കിലും അവസാനമായി അഭിനയിച്ച രുദ്രസിംഹാസനം, മൈ ഗോഡ് എന്നീ സിനിമകള്‍ക്ക് എഴുപത് ലക്ഷത്തിനടുത്താണ് സുരേഷ് ഗോപി പ്രതിഫലമായി വാങ്ങിയത്. തമിഴില്‍ ഐ എന്ന സിനിമയിലെ വില്ലന്‍ വേഷവും താരം പ്രതിഫലം ഉയര്‍ത്താനുള്ള കാരണമായി. ലേലം രണ്ടാം ഭാഗമാണ് സുരേഷ് ഗോപിയുടെ 2017ലെ റിലീസ്.

ടോവിനോ തോമസ്- 50 ലക്ഷം

സ്വഭാവ കഥാപാത്രങ്ങളില്‍ നിന്ന് നായകനായി ഉയര്‍ന്ന ടോവിനോ തോമസിന് ഗപ്പി എന്ന ചിത്രമാണ് 2016ല്‍ ഉണ്ടായിരുന്നത്. 30 ലക്ഷമാണ് ഈ സമയം ടോവിനോയുടെ പ്രതിഫലം. ആഷിക് അബു സംവിധാനം ചെയ്യുന്ന മായാ നദിയിലും ടോവിനോയാണ് ഹീറോ. ഒരു മെകസിക്കന്‍ അപാരതയ്ക്ക് പിന്നാലെ ടോവിനോയുടെ പ്രതിഫലം ഉയര്‍ന്നത്.

ജയസൂര്യ- 60 ലക്ഷം

വൈവിധ്യമുള്ള കഥാപാത്രങ്ങളിലൂടെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കയ്യടി വാങ്ങിയ നടനാണ് ജയസൂര്യ. ഹിറ്റ് ചാര്‍ട്ടില്‍ അമര്‍ അക്ബര്‍ അന്തോണിയും പ്രേതവും സു സു സുധീ വാല്‍മീകവുമാണ് സമീപകാലത്ത് ഉള്ളത്. 50 മുതല്‍ 60 ലക്ഷം വരെയാണ് ജയസൂര്യയുടെ പ്രതിഫലം.

കുഞ്ചാക്കോ ബോബന്‍- 60 ലക്ഷം

2016ല്‍ ഹിറ്റുകളില്ലാത്ത കുഞ്ചാക്കോ ബോബന്‍ പ്രതിഫലവും ഉയര്‍ത്തിയിട്ടില്ല. 50-60 ലക്ഷം രൂപയാണ് കുഞ്ചാക്കോ ബോബന്‍ സിനിമകള്‍ക്ക് ഈടാക്കുന്നത്. രാജേഷ് പിള്ളയുടെ സ്മരണാര്‍ത്ഥമുള്ള രാജേഷ് പിള്ള പ്രൊഡക്ഷന്‍സിന് വേണ്ടിയുള്ള ടേക്ക് ഓഫ് എന്ന സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചത്.

ജയറാം- 50 ലക്ഷം

വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ വിജയം കൈവരിച്ച ജയറാം ചിത്രമാണ് ആട് പുലിയാട്ടം. നൂറ് ശതമാനം വിജയസാധ്യതയുള്ള സിനിമകളിലാണ് ശ്രദ്ധയെന്ന് പ്രഖ്യാപിച്ച ജയറാം 50 ലക്ഷമാണ് രണ്ട് വര്‍ഷത്തോളമായി പ്രതിഫലമായി വാങ്ങുന്നത്. അച്ചായന്‍സ്, സത്യാ എന്നിവയാണ് വരാനിരിക്കുന്ന ജയറാം സിനിമകള്‍.

ആസിഫ് അലി- 35 ലക്ഷം

അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ ഹണി ബീ സെക്കന്‍ഡിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ആസിഫലി. 35 ലക്ഷമാണ് ആസിഫലിയുടെ പ്രതിഫലം.

ഉണ്ണി മുകുന്ദന്‍- 30 ലക്ഷം

മലയാളത്തില്‍ സ്‌റ്റൈല്‍, ഒരു മുറൈ വന്ത് പാര്‍ത്തായ എന്നീ സിനിമകളായിരുന്നു ഉണ്ണി 2016ല്‍ അഭിനയിച്ചത്. തെലുങ്കില്‍ ജനതാ ഗാരേജിന്റെ വിജയത്തിന് പിന്നാലെ അനുഷ്‌കാ ഷെട്ടിക്കൊപ്പം പുതിയൊരു പ്രൊജക്ടില്‍ ഉണ്ണി അഭിനയിക്കുന്നു. ഭാഗ്മതി എന്ന് പേരിട്ട സിനിമയില്‍ ജയറാമാണ് വില്ലന്‍. 30 ലക്ഷമാണ് ഉണ്ണി മുകുന്ദന്റെ പ്രതിഫലം എന്നറിയുന്നു.

നയന്‍താര- ഒരു കോടി

തമിഴില്‍ നായികമാരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം സ്വീകരിക്കുന്ന അഭിനേത്രിയാണ് നയന്‍താര. 2015ലും 2016ലും തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ ലഭിച്ചതും സോളോ ഹീറോയിന്‍ പ്രൊജക്ടുകളില്‍ വിജയം കൈവരിച്ചതും നയന്‍സിന്റെ പ്രതിഫല വര്‍ധനയ്ക്ക് കാരണമായി. തമിഴിലെ തിരക്കിനിടയിലും നല്ല പ്രൊജക്ടാണെങ്കില്‍ മലയാളത്തിന്റെ ഭാഗമാകാറുണ്ട് നയന്‍താര. മലയാളത്തില്‍ സമീപ കാലത്ത് അഭിനയിച്ച രണ്ട് പ്രൊജക്ടുകളില്‍ 75 ലക്ഷവും ഒരു കോടിയുമാണ് നയന്‍താര പ്രതിഫലമായി ഈടാക്കിയത്. 2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമത്തില്‍ അഭിനയിച്ചതിന് 1 കോടിയാണ് നയന്‍സ് വാങ്ങിയതെന്ന് അറിയുന്നു.

മഞ്ജു വാര്യര്‍- 65-70 ലക്ഷം

രണ്ടാം വരവില്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം വന്‍വിജയങ്ങള്‍ ഇല്ലെങ്കിലും മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിശേഷണമുള്ളത് മഞ്ജുവിനാണ്. മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള പ്രോജക്ടുകള്‍ അണിയറയില്‍ നിരവധി ഒരുങ്ങുന്നുമുണ്ട്. 65 മുതല്‍ 70 ലക്ഷം വരെയാണ് മഞ്ജു വാര്യരുടെ പ്രതിഫലം. ആന്റണി സോണിയുടെ കെയര്‍ ഓഫ് സൈറാബാനുമാണ് മഞ്ജുവിന്റെ പുതിയ സിനിമ.

ഹണി റോസ്- 8 ലക്ഷം

ഹണി റോസ് എട്ട് ലക്ഷം രൂപയാണ് ഒരു സിനിമയുടെ പ്രതിഫലമായി വാങ്ങുന്നത്.

കാവ്യാ മാധവന്‍- 8 ലക്ഷം

സിനിമയുടെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് കാവ്യാ മാധവന്‍ ഇപ്പോള്‍. 2016ല്‍ അടൂരിന്റെ പിന്നെയും കൂടാതെ ആകാശ് വാണിയും കാവ്യയുടെ ചിത്രങ്ങളായെത്തി. എട്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് കാവ്യയുടെ പ്രതിഫല തുക.

നമിതാ പ്രമോദ്- 10 ലക്ഷം

മലയാളത്തിന് പുറമേ തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച നമിതാ പ്രമോദ് മലയാളത്തില്‍ 10 ലക്ഷമായിരുന്നു പ്രതിഫലമായി സ്വീകരിച്ചിരുന്നത്. തെലുങ്കില്‍ 20 ലക്ഷമാണ് നമിതയുടെ പ്രതിഫലം എന്നറിയുന്നു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

Latest News

യുവതാര നിരയുടെ തിളക്കവുമായി മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിൽ!!വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്….!!

Published

on

യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെതായി പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ സോങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാബു ഷാഹിർ, സൗബിൻ ഷാഹിർ,ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ്‌ ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ടൈറ്റിൽ അന്നൗൻസ്മെന്റ് മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലുമായിയാണ് ചിത്രികരണം പൂർത്തിയാക്കിയത്.

കൊച്ചിയിലെ മഞ്ഞുമ്മൽ നിന്നൊരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടർന്നു അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഇതിവൃത്തം.സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. നടൻ സലിം കുമാറിന്റെ മകൻ ചന്തു ചിത്രത്തിലൊരു വേഷം ചെയ്യുന്നു. റാപ്പർ വേടൻ, സംഗീത സംവിധായകൻ സുഷിൻ ശ്യാം എന്നിവർ അണിനിരന്ന ‘കുതന്ത്രം ‘ എന്ന പ്രൊമോഷണൽ സോങ് ഇപ്പോഴും യുട്യൂബിൽ ട്രെൻഡിംഗ് നമ്പർ വൺ ആണ്.

 

ഷൈജു ഖാലിദാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റർ – വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം – സുഷിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശേരി, കോസ്റ്റും ഡിസൈനർ – മഹ്സർ ഹംസ, മേക്കപ്പ് – റോണക്സ് സേവ്യർ,
ആക്ഷൻ ഡയറക്ടർ – വിക്രം ദഹിയ, സൗണ്ട് ഡിസൈൻ – ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്സ് – ഫസൽ എ ബക്കർ,ഷിജിൻ ഹട്ടൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറെക്ടർ – ഗണപതി, പോസ്റ്റർ ഡിസൈൻ – യെല്ലോ ടൂത്ത്,പി ആർ & മാർക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ വിതരണം – ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്

Continue Reading

Latest News

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം…!!

Published

on

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം വാർത്തകളിലൂടെ നാം അറിഞ്ഞിട്ടും ഉണ്ട്. സിനിമാ വ്യവസായത്തിന്റെ വളരെ പ്രധാനമായ ഘടകമായ ഓവർസീസ് വിതരണ രംഗത്തെ അറിയപ്പെടുന്ന വിതരണക്കാരിൽ ഒരാളാണ് ബാംഗ്ലൂർ സ്വദേശി രൂപേഷ് ബീ എൻ.
സൗത്ത് ഇന്ത്യൻ സിനിമകളുടെ വിദേശ വിതരണം നടത്തിവന്നിരുന്ന അദ്ദേഹം പ്രവർത്തിച്ചിരുന്നത് പ്രധാനമായും കന്നഡ സിനിമകളിൽ ആണ്. 2005 മുതൽ ഡിസ്ട്രിബൂഷൻ കമ്പനി നടത്തുന്ന അദ്ദേഹം 150 ൽ അധികം സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പ്രേമം, ആക്ഷൻ ഹീറോ ബിജു, ചാർളി തുടങ്ങി മുപ്പതിൽ അധികം മലയാള സിനിമകൾ അദ്ദേഹം ഓസ്ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
2020ൽ ആയിരുന്നു രൂപേഷിന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും തകിടം മറിച്ചുകളഞ്ഞ സംഭവവികാസങ്ങളുടെ ആരംഭം. ഏറെ കാലമായി രൂപേഷിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന, രൂപേഷിന്റെ നിക്ഷേപകരിൽ ഒരാൾ കൂടി ആയിരുന്ന ഒരു യുവതി രൂപേഷിന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമവും നേരിട്ടുവെന്നും തട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്ത് വന്നു, ഇതേതുടർന്ന് രൂപേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാരണത്താൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന തന്റെ വിതരണ കമ്പനിയുടെ പ്രവർത്തനത്തിൽ വഴിത്തിരിവുണ്ടായി. വാർത്ത പരന്നതോടെ അത് തന്റെ കുടുംബജീവിതത്തിനെയും ബിസിനസ്സിനെയും സാരമായി ബാധിച്ചു. സ്ഥിരമായി വിതരണ ഇടപാടുകൾ നടത്തിയിരുന്ന പലരും പിന്നീട് രൂപേഷുമായുള്ള ഇടപാടുകളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. വളരെ സങ്കീർണ്ണ സ്വഭാവമുള്ള ഈ ആരോപണം തന്റെ ബിസിനസിലെ എതിരാളികൾക്ക് ഗുണം ചെയ്യുകയും ചെയ്തു.

രൂപേഷിന്റെ നിയമവിജയം: പ്രതിരോധത്തിന്റെയും ന്യായീകരണത്തിന്റെയും കഥ

പരാജയപ്പെട്ട ഒരു സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രൂപേഷും യുവതിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ സാധിക്കാതിരുന്നത് യുവതിയെ ചൊടിപ്പിച്ചു. തുടർന്ന് തന്നെ രൂപേഷ് വഞ്ചിക്കുകയായിരുന്നു എന്ന് യുവതി മറ്റു നിക്ഷേപകർക്കിടയിലും വാർത്ത പരത്തി. രൂപേഷിന്റെ തകർച്ച ലക്ഷ്യമിട്ട് യുവതി തെറ്റായൊരു പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. ബംഗളുരു നന്ദിനി ലേഔട്ട് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞു. രൂപേഷിനെതിരെ ഉള്ള പരാതി വ്യാജമാണെന്ന് കണ്ടെത്താൻ പ്രധാനമായും കാരണമായത്, കേസിനാസ്പദമായ സംഭവം ബംഗളുരുവിൽ നടന്നുവെന്നു കാണിച്ച് യുവതി നൽകിയ തീയതിയിൽ രൂപേഷ് രാജ്യത്തില്ലായിരുന്നു എന്ന കണ്ടെത്തൽ ആയിരുന്നു.

ആറുമാസത്തിനകം പോലീസ് B റിപ്പോർട്ട് സമർപ്പിക്കുകയും കോടതി റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു.
പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിൽ സംഭവത്തിന്റെ സത്യാവസ്ഥ തെളിയുകയും രൂപേഷിന്റെ നിരപരാധിത്വം സ്ഥിരീകരിക്കുകയും ചെയ്തു. കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു, സ്ത്രീ തന്ത്രപരമായി തയ്യാറാക്കിയ വഞ്ചനാപരമായ ദുരുദ്ദേശം മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് രൂപേഷ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

തൊഴിൽരംഗത്തും സ്വന്തം കുടുംബത്തിലും ഇത്തരം തെറ്റായ ആരോപണങ്ങൾ മൂലം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ രൂപേഷ് എണ്ണി പറയുന്നു. നിയമത്തിന്റെ ദുരുപയോഗം പരമാവധി തടയണം എന്നും കോടതിയുടെ പങ്ക് നഷ്ടപരിഹാരം നൽകുന്നതിനും അപ്പുറമാണെന്നും, തെറ്റായ ആരോപണങ്ങളുടെ അനന്തരഫലങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമനിർമ്മാണ മാറ്റങ്ങൾക്കായി അത് വാദിക്കുകയും ഭാവിയിൽ അത്തരം പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു മാതൃക സ്ഥാപിക്കുകയും വേണമെന്നും രൂപേഷ് പറയുന്നു.
മലയാള സിനിമയിലും സമാന സംഭവങ്ങൾ സമീപകാലത്തായി ഒട്ടനവധി നടന്നു വരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു കുറ്റവാളികളെയും നിയമം ദുരുപയോഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നും രൂപേഷ് ആവർത്തിക്കുന്നു.

Continue Reading

Latest News

നാഗ ചൈതന്യ, സായി പല്ലവി ചിത്രം ‘തണ്ടേൽ ‘ പൂജ!! ആദ്യ ക്ലാപ്പുമായി വെങ്കിടേഷ്…!!

Published

on

തെലുങ്ക് യുവതാരം നാഗചൈതന്യയുടെ അടുത്ത ചിത്രം ചന്ദു മോണ്ടേറ്റി സംവിധാനം ചെയ്യും. ‘തണ്ടേൽ’ എന്ന് പേരിട്ട ചിത്രത്തിൽ സായി പല്ലവി നായികാ വേഷത്തിൽ എത്തുന്നു. ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം വളരെ മനോഹരമായ ഒരു പ്രണയകഥ പറയുന്നു. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഇത് മൂന്നാം തവണയാണ് ചന്ദു മോണ്ടേറ്റിയും നാഗ ചൈതന്യയും ഒന്നിക്കുന്നത്. ബണ്ണി വാസ് നിർമ്മിക്കുന്ന ചിത്രം അല്ലു അരവിന്ദിന്റെ ഗീത ആർട്സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.നാഗ ചൈതന്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ് തണ്ടേൽ. ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങ് ഇന്ന് നടന്നു. കിംഗ് നാഗാർജുനയും വിക്ടറി വെങ്കിടേഷും പൂജാ ചടങ്ങിൽ പങ്കെടുത്തിരുന്നു, കൂടാതെ നിരവധി സിനിമാ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. മുഹൂർത്തം ഷോട്ടിന് നാഗാർജുന ക്യാമറ സ്വിച്ച് ഓൺ ചെയ്തപ്പോൾ വെങ്കിടേഷ് ക്ലാപ്പ് ബോർഡ് മുഴക്കി. അല്ലു അരവിന്ദ് തിരക്കഥ സംവിധായകന് കൈമാറി.ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് പറഞ്ഞതിങ്ങനെ. “ഞങ്ങൾക്ക് ഈ ഇവന്റ് വലിയ രീതിയിൽ സംഘടിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നു, ഈ അവസരത്തിൽ പങ്കെടുത്തതിന് നാഗാർജുനയ്ക്കും വെങ്കിടേഷിനും നന്ദി. ഒന്നര വർഷം മുമ്പാണ് ഞങ്ങൾ തണ്ടേലിന്റെ ഈ യാത്ര തുടങ്ങിയത്. ഇന്ന് പൂജാ ചടങ്ങുകൾ പൂർത്തിയാക്കിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സംവിധായകനും നായകനും വളരെ ക്ഷമയോടെയാണ് ഞങ്ങളെ തണ്ടേലിന്റെ ലോകത്തേക്ക് കൊണ്ടുപോകാൻ കഠിനമായി പരിശ്രമിച്ചത്. ഒരു ബ്ലോക്ക്ബസ്റ്റർ നൽകിയ ശേഷം, സംവിധായകർക്ക് സാധാരണയായി നിരവധി ഓഫറുകൾ ഉണ്ടാകും. എന്നാൽ ചന്ദു ആ പ്രതിബദ്ധത മാനിച്ചു. സാധാരണ രാജമൗലി അത് ചെയ്യാറുണ്ട്. കഥ കേട്ടപ്പോൾ തന്നെ നാഗ ചൈതന്യയും സായ് പല്ലവിയും ആവേശത്തിലായി. മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പാൻ ഇന്ത്യ വിജയം നേടിയ ദേവി ശ്രീ പ്രസാദ് സിനിമയുടെ ഭാഗമാണ്, ഞങ്ങൾ അതിൽ സംതൃപ്തരാണ്. ക്യാമറ കൈകാര്യം ചെയ്യാൻ ഷാംദത്തുമുണ്ട്. അവരെയെല്ലാം ഈ സിനിമയിൽ എത്തിക്കുന്നതിൽ എനിക്ക് വളരെ പോസിറ്റീവും ഐശ്വര്യവും തോന്നുന്നു. വളരെ നാളുകൾക്ക് ശേഷം ബോർഡ് ഡിസ്കഷൻ നടക്കുമ്പോൾ ഞാൻ വളരെ ആവേശഭരിതനായി. തണ്ടേൽ എന്ന തലക്കെട്ടിന്റെ അർത്ഥം നമുക്ക് പിന്നീട് ചർച്ച ചെയ്യാം.ഒന്നരവർഷത്തെ കഠിനാധ്വാനമാണ് ഇതെന്ന് ചന്ദൂ മൊണ്ടേറ്റി പറഞ്ഞു. “ഈ പ്രൊഡക്ഷൻ ഹൗസിൽ ഇത്രയധികം സ്‌നേഹവും കരുതലും ലഭിക്കുമ്പോൾ ഒരു സംവിധായകൻ എന്തിനാണ് പുറത്ത് പോകുന്നത്? നാഗ ചൈതന്യയും സായ് പല്ലവിയും തങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ തയ്യാറാണ്. അവർ എന്നെ പ്രചോദിപ്പിക്കുകയാണ്. എന്റെ ടീമിന് എന്റെ ഏറ്റവും മികച്ചത് നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ”ഒരു വർഷത്തിന് ശേഷം നിങ്ങളെയെല്ലാം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സായ് പല്ലവി പറഞ്ഞു. വളരെ പോസിറ്റിവിറ്റി ഇവിടെയുണ്ട്. സംവിധായകൻ, രചയിതാവ്, നിർമ്മാതാക്കൾ എന്നിവർക്കെല്ലാം ഈ സിനിമയെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ട്. അത് ശരിയായ രീതിയിൽ വന്ന് നിങ്ങളിലേക്ക് എത്തണം. ഞങ്ങൾ എല്ലാവരും ഒരേ പ്രതീക്ഷയിലാണ്. ” നാഗ ചൈതന്യയുടെ വാക്കുകൾ ഇങ്ങനെ “ഞാൻ സന്തോഷവാനാണ്, ഇന്ന് പൂജ നടത്തി. അരവിന്ദ് ഗാരു പറഞ്ഞതുപോലെ, ഒന്നര വർഷമായി ഞങ്ങൾ തിരക്കഥയുമായി യാത്ര ചെയ്യുന്നു. പ്രീ-പ്രൊഡക്ഷൻ പ്രക്രിയയുടെ ഓരോ ഘട്ടവും ഞാൻ ആസ്വദിച്ചു. ശ്രീകാകുളത്ത് നാട്ടുകാരുമായി ഇടപഴകുന്നത് മുതൽ സഹകരണത്തോടെയാണ് പ്രവർത്തനം നടന്നത്. ഞങ്ങൾ ശ്രീകാകുളം സ്ലാങ്ങിൽ പ്രവർത്തിച്ചു. എന്റെ മുൻ സിനിമകൾക്കൊന്നും ഇത്രയും വിപുലമായ പ്ലാനിംഗ് ഉണ്ടായിട്ടില്ല. ഞാൻ ഈ പ്രക്രിയ ആസ്വദിച്ചു. ഞാൻ ഇപ്പോഴും ഓർക്കുന്നു, അരവിന്ദ് സാർ 3-4 മാസം മുമ്പ് എന്റെ വീട്ടിൽ വന്ന് ഈ സിനിമ ശരിയായി നിർമ്മിക്കണമെന്ന് നിർദ്ദേശിച്ചു. ‘ഈ തിരക്കഥയ്ക്ക് ഒരുപാട് സാധ്യതകളുണ്ട്,’ അദ്ദേഹം എന്നോട് പറഞ്ഞു. ഈ ബാനറിൽ നിന്നുള്ള ‘100%’ പ്രണയം എന്റെ കരിയറിലെ അവിസ്മരണീയമായ വിജയങ്ങളിലൊന്നാണ്. ഒരു സംവിധായകൻ എന്നതിലുപരി ചന്തു നല്ല സുഹൃത്താണ്. ഞങ്ങൾ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഞാൻ ഈ യാത്രയ്ക്കായി കാത്തിരിക്കുകയാണ്. അത്രയ്ക്ക് നൽകുന്ന നടിയാണ് സായ് പല്ലവി. അവൾ ഒരു പോസിറ്റീവ് എനർജിയാണ്.ഞങ്ങളുടെ ഗീതാ ആർട്‌സിന് വളരെ സവിശേഷമായ തിരക്കഥയാണ് തണ്ടേൽ എന്ന് ബണ്ണി വാസ് പറഞ്ഞു “3 വർഷം മുമ്പാണ് തിരക്കഥ നമ്മെ തേടിയെത്തിയത്. ഒരു സിനിമയ്ക്ക് വേണ്ടി ഇത്തരമൊരു ഗവേഷണം മുമ്പ് നടന്നതായി ഞാൻ കരുതുന്നില്ല. എഴുത്തുകാരുടെ സംഘത്തിന് ഹൃദയം നിറഞ്ഞ നന്ദി. എന്തോ നഷ്ടപ്പെട്ടതായി ഞങ്ങൾക്ക് തോന്നി, പക്ഷേ ചന്ദൂ സിനിമയുടെ രൂപം മാറ്റി. ധൂതയുടെ ഷൂട്ടിങ്ങിനിടെ ഞങ്ങൾ നാഗ ചൈതന്യയോട് കഥ പറഞ്ഞു. ഒരു മത്സ്യത്തൊഴിലാളിയുടെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ രൂപം വരുമോ എന്ന് ഞങ്ങൾ ആദ്യം ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട് ഞങ്ങൾ ഞെട്ടി. ചായയ്ക്ക് അഭിനന്ദനങ്ങൾ, അദ്ദേഹം 1 വർഷമായി അതിൽ പ്രവർത്തിക്കുകയും കഥാപാത്രത്തിനായി സ്വയം രൂപപ്പെടുത്തുകയും ചെയ്തു. അദ്ദേഹം 200% പരിശ്രമം നടത്തി. ഒരു ടീം പോസിറ്റീവ് എനർജി പമ്പ് ചെയ്യുമ്പോൾ, പദ്ധതി ഒരിക്കലും പരാജയപ്പെടില്ല. സിനിമയിൽ മത്സ്യത്തൊഴിലാളിയായി അഭിനയിക്കാൻ നാഗ ചൈതന്യ ബീസ്റ്റ് മോഡ് മാറി, ഈ മസ്കുലർ ലുക്ക് ലഭിക്കാൻ അദ്ദേഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി തീവ്രമായ വർക്കൗട്ടുകൾ നടത്തി. നീണ്ട മുടിയും താടിയും ഉള്ള ഒരു പരുക്കൻ ലുക്ക് അവൻ കളിക്കുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ, ഷൂട്ടിംഗ് കൂടുതലും യഥാർത്ഥ ലൊക്കേഷനുകളിൽ ആയിരിക്കും. സിനിമയിൽ നാഗ ചൈതന്യയ്‌ക്കൊപ്പം ജോഡി ചെയ്യുന്നത് സായി പല്ലവിയാണ്, സൂപ്പർഹിറ്റ് ലവ് സ്റ്റോറിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥ കൂടിയാണ് തണ്ടേൽ. വ്യത്യസ്ത കരകൗശല വസ്തുക്കൾ കൈകാര്യം ചെയ്യാൻ നിർമ്മാതാക്കൾ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ചു. കഥയ്ക്ക് സംഗീതത്തിന് നല്ല സ്‌കോപ്പ് ഉള്ളതിനാൽ, ദേശീയ അവാർഡ് നേടിയ സംഗീതസംവിധായകൻ-റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് തന്റെ സൗണ്ട് ട്രാക്കുകളും സ്‌കോറും ഉപയോഗിച്ച് പ്രണയകഥയെ മനോഹരമാക്കാൻ ശ്രമിക്കുന്നു . ദൃശ്യവിസ്മയം പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഷാംദത്ത് ക്യാമറ ചലിപ്പിക്കും. ദേശീയ അവാർഡ് ജേതാവായ എഡിറ്റർ നവിൻ നൂലി എഡിറ്റിംഗ് നിർവ്വഹിക്കും. കലാവിഭാഗം ശ്രീനാഗേന്ദ്ര തങ്കാല നിർവഹിക്കും. അഭിനേതാക്കൾ: നാഗ ചൈതന്യ, സായ് പല്ലവി സാങ്കേതിക സംഘം: എഴുത്തുകാരൻ, സംവിധായകൻ: ചന്ദൂ മൊണ്ടേറ്റി അവതരിപ്പിക്കുന്നത്: അല്ലു അരവിന്ദ് നിർമ്മാതാവ്: ബണ്ണി വാസ് ബാനർ: ഗീത ആർട്സ് സംഗീതം: ദേവി ശ്രീ പ്രസാദ് DOP: ഷാംദത്ത് എഡിറ്റർ: നവീൻ നൂലി കല: ശ്രീനാഗേന്ദ്ര തങ്കാല പിആർഒ: വംശി-ശേഖർ മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ

Continue Reading

Trending

Latest News3 months ago

യുവതാര നിരയുടെ തിളക്കവുമായി മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിൽ!!വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്….!!

യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെതായി പുറത്ത് വന്ന...

Latest News3 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം…!!

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Latest News5 months ago

നാഗ ചൈതന്യ, സായി പല്ലവി ചിത്രം ‘തണ്ടേൽ ‘ പൂജ!! ആദ്യ ക്ലാപ്പുമായി വെങ്കിടേഷ്…!!

തെലുങ്ക് യുവതാരം നാഗചൈതന്യയുടെ അടുത്ത ചിത്രം ചന്ദു മോണ്ടേറ്റി സംവിധാനം ചെയ്യും. ‘തണ്ടേൽ’ എന്ന് പേരിട്ട ചിത്രത്തിൽ സായി പല്ലവി നായികാ വേഷത്തിൽ എത്തുന്നു. ചില യഥാർത്ഥ...

Latest News7 months ago

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘!! ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി…!!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Latest News9 months ago

പുതിയ ചിത്രത്തിന്റെ ഭാഗമായി നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവർ ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു…!!

തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി,...

Latest News9 months ago

ലുലു മാള്‍ സന്ദര്‍ശകരില്‍ വിസ്മയമുണര്‍ത്തി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്റെ ‘ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ’….!!

ലുലു മാള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ്. ജൂലായ് 26 മുതല്‍ ആരംഭിച്ച ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയിലൂടെ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം നേരിട്ടെന്ന...

Latest News10 months ago

പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം!! കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം….!!

ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങൾ ബോക്സ്‌ ഓഫീസിൽ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടെ. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര...

Latest News10 months ago

കിച്ച 46ന് വേണ്ടി നിർമ്മാതാവ് കലൈപ്പുലി താനുവിനൊപ്പം കിച്ച സുദീപ് കൈകോർക്കുന്നു…!!

കിച്ച 46 എന്ന താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി പ്രമുഖ തമിഴ് നിർമ്മാതാവ് കലൈപ്പുലി താനുമായി സഹകരിക്കാൻ കിച്ച സുദീപ് ഒരുങ്ങുന്നു. നിർമ്മാതാവ് ചിത്രത്തിന്റെ ഒരു ദൃശ്യം സോഷ്യൽ...

Latest News11 months ago

ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘...

Latest News11 months ago

” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന,...

Trending