Review
സാന്റാക്ലോസിന്റെ രാജകീയ വരവ് ; മൈ സാന്റാ റിവ്യൂ വായിക്കാം….!

സുഗീതിന്റെ സംവിധാനത്തിൽ ദിലീപ് നായകൻ ആയി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മൈ സാന്റാ. ഒരുപാട് ക്രിസ്മസ് റിലീസുകൾക്ക് ഭീഷണി ആയി എത്തിയ ചിത്രം അതേ പ്രതീക്ഷ തന്നെ നിലനിർത്തി എന്നു വേണം പറയാൻ.
ഐസ എന്ന കുഞ്ഞു കുട്ടിയുടെ ആഗ്രഹപ്രകാരം സന്താക്ലോസ് കുട്ടിയ കാണാൻ വരുന്ന ഒരു ഫാന്റസി പ്ലോട്ടിലൂടെ ആണ് ചിത്രം ഒഴുകുന്നത്.
വളരെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ഒരു ചിത്രമാണ് മൈ സാന്റാ. ദിലീപ് ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഇഷ്ട്ടപ്പെടുന്ന എല്ലാ ചേരുവകളും തിരക്കഥയിൽ ഉൾപ്പെടുത്തിയതിന് ഒപ്പം തന്നെ പ്രേക്ഷകന് പുതുമ നൽകുന്ന രീതിയിലും കഥ പറയാൻ സുഗീത് എന്ന മികച്ച സംവിധായകന് സാധിച്ചിട്ടുണ്ട്. വളരെ മനോഹരമായ ഒരു തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. നവാഗതനായ ജെമിൻ സിറിയക് ഒരുക്കിയ ഈ തിരക്കഥയിൽ ഒരു ദിലീപ് ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാം ലഭിക്കും എന്ന് മാത്രമല്ല, അതിനൊപ്പം പുതുമയുള്ള ഒരു പ്രമേയവും കൂടിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഫെസ്റ്റിവൽ സീസണിൽ ജനങ്ങളുടെ പൾസ് അറിഞ്ഞു തന്നെ സിനിമ എത്തിക്കാൻ ദിലീപിനും സംവിധായകൻ സുഗീതിനും സാധിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഹിറ്റ് ആയ വിദ്യാസാഗറിന്റെ പാട്ടുകൾ ചിത്രത്തിലും കേൾവിക്ക് അതേ പുതുമ നൽകി. സുഗീതിന്റെ മുൻ ചിത്രമായ ഓർഡിനറിയെ പോലെ തന്നെ മികച്ച ദൃശ്യാനുഭവം ആണ് മൈ സാന്റായിലും ഉള്ളത്. ഫൈസൽ അലിയുടെ ഛായാഗ്രഹണം മികവുറ്റ അനുഭവം തന്നെ സമ്മാനിച്ചു എന്ന് വേണം പറയാൻ.
ചുരുക്കി പറഞ്ഞാൽ, വളരെ രസകരവും വ്യത്യസ്തവുമായ ഒരു സിനിമാനുഭവത്തെ പ്രേക്ഷകന് നൽകുന്ന ചിത്രമാണ് മൈ സാന്റാ. പ്രേക്ഷകനെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഈ സുഗീത്- ദിലീപ് ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുന്ന ഒരു എന്റെർറ്റൈനെർ ആണ്.
Review
മനസ്സിനെ പിടിച്ചിരുത്തുന്ന അത്യുഗ്രൻ ത്രില്ലർ ; നിഴൽ റിവ്യൂ വായിക്കാം…!!

നിരവധി മലയാള ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ച അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഇതുവരെ പറഞ്ഞിട്ടില്ലാത്ത എന്നാല്‍ വളരെ ലളിതമായ ത്രെഡ് ആണ് സിനിമയുടേത്. നിധി എന്ന കുട്ടിയെ ചുറ്റിപറ്റിയെ ആണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ജോൺ ബേബി എന്ന ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയി ആണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. കുട്ടിയിൽ നിന്ന് ജോൺ ബേബി മനസിലാക്കിയ കാര്യങ്ങൾ ഏറേ ദുരൂഹത നിറഞ്ഞതായിരുന്നു. അതിന്റെ ചുരുളുകൾ അഴിക്കാൻ ജോൺ ബേബി നടത്തുന്ന ശ്രമങ്ങളും അതിന്റെ ബാക്കിയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.കുഞ്ചാക്കോ ബോബൻ ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി ആയി മികച്ച പെർഫോമൻസ് ആയിരുന്നു. ലൂക്കിലും, ബോഡി ലാംഗ്വേജ് കൊണ്ടും പിന്നെ ഒരുപാട് മികച്ച ഭാവ പ്രകടനങ്ങൾ കൊണ്ടും നന്നാക്കി ആ റോൾ. നയൻതാര സിംഗിൾ മദർ ശർമി ആയി വന്നത് ചിത്രത്തിന് ഒരു ഫ്രഷ്നെസ്സ് ആയിരുന്നു. പിന്നെ എന്തിനായിരുന്നു നയൻസ് കാസ്റ്റിംഗ് എന്നൊക്കെ ഉള്ളത് ചിത്രത്തിൽ അതിനുള്ള സ്ക്രീൻ സ്പേസ് തെളിയിക്കുന്നുണ്ട്.മകൻ ആയി അഭിനയിച്ച നിധിൻ എന്ന കുട്ടി മികച്ച പെർഫോമൻസ് ആയിരുന്നു.മൊത്തത്തിൽ “നിഴൽ ” മെല്ലെ പറഞ്ഞ് പോകുന്ന ഒരു മികച്ച മിസ്റ്ററി ത്രില്ലർ ആണ്.ത്രില്ലെർ സിനിമകൾ ഇഷ്ടപെടുന്നുവർക്കു തീർച്ചയായും കാണേണ്ട ഒരു സിനിമ അനുഭവം ആണ് ഈ ചിത്രം. മികച്ച പ്രകടനങ്ങളും നല്ലൊരു കഥ പരിസരവും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.
Review
ഭീതിയുടെ പുത്തൻ തലങ്ങൾ തീർത്തു കൊണ്ട് ഒരു ഹൊറർ ചിത്രം ; ചതുർമുഖം റിവ്യൂ വായിക്കാം…!!

മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയർ-സണ്ണി വെയ്ൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ചതുർമുഖം’ പ്രദർശനത്തിനെത്തിയത്. ഫിക്ഷൻ ഹൊററിന്റെ ഒരു ഉപവിഭാഗമായ ടെക്നോ ഹൊറർ ഇന്ത്യൻ സിനിമയിൽ തന്നെ കാര്യമായി പരീക്ഷിച്ചിട്ടില്ല. സിനിമയുടെ പേര് സൂചിപ്പിക്കുന്ന നാലാമതൊരു മുഖം. അതാണ് ഈ സിനിമയുടെ കഥാഗതിയെ നിർണയിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്.മഞ്ജു വാര്യർ അവതരിപ്പിക്കുന്ന, അവിവാഹിതയായ തേജസ്വിനി എന്ന കഥാപാത്രം മൊബൈലും സോഷ്യൽ മീഡിയയുമായി തലകുമ്പിട്ട് ജീവിക്കുന്ന, ന്യൂജെൻ എന്ന് പഴയ തലമുറ കളിയാക്കി വിളിക്കുന്ന ഇന്നത്തെ യുവത്വത്തിന്റെ പ്രതീകമാണ്. സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന ആന്റണിയും തേജസ്വിനിയും ബിസിനസ് പങ്കാളികളാണ്. തന്റെ ഫോൺ നഷ്ടപ്പെട്ട തേജസ്വിനി കുറച്ചുകാലത്തേക്ക് വിലകുറഞ്ഞൊരു മൊബൈൽ ഓൺലൈനിൽ വാങ്ങുന്നു. ആ ഫോൺ തേജസ്വിനിയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രതിസന്ധിയിലായ ആന്റണിയെയും തേജസ്വിനിയെയും സഹായിക്കാനെത്തുന്ന ആളാണ് അലൻസിയർ.ശാസ്ത്ര നിർവചനങ്ങൾക്ക് അതീതമായ ഒരു ഊർജ്ജത്തെ ശാസ്ത്രം കൊണ്ട് നേരിടുന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഭീതിയുടെയും മരണത്തിന്റെയും കാഴ്ചകൾ നിറച്ച് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ സംവിധായകരായ രഞ്ജീത്ത് കമല ശങ്കറിനും സലിൽ വിയ്ക്കും സാധിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ. മൂവരുടെയും പ്രകടനം പ്രേക്ഷകരെ നിരാശപ്പെടുത്തുകയില്ല. വിഷ്വൽഗ്രാഫിക്സിനും സൗണ്ട് ഡിസൈനിങിനും ഏറെ പ്രധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാഴ്ചക്കാരെ ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ആദ്യ ഭാഗവും ചടുലമായ രണ്ടാം ഭാഗവും ഞെട്ടിക്കുന്ന ക്ലൈമാക്സും കൂടിയാകുമ്പോൾ ഇന്നുവരെ മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായി മാറുന്നു ചതുർമുഖം.
Review
മനസ്സിനെ നിറക്കുന്ന ഒരു കാഴ്ച്ചാനുഭവുമായി ഒരു ചിത്രം ; ആർക്കറിയാം റിവ്യൂ വായിക്കാം…!!

ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങൾ ആക്കി പ്രസിദ്ധ ക്യാമറാമാൻ സനു ജോൺ വർഗീസ് സംവിധാനം ചെയ്ത ‘ആർക്കറിയാം’ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ബിജു മേനോന്റെ പ്രായമേറിയ കഥാപാത്രമായുള്ള മേക്കോവർ ഇതിനകം ചര്‍ച്ചാവിഷയമാണ്.മുഖത്ത് ചുളിവുകള്‍ വീണ, മുടിയും മീശയും നരച്ച ഒരു 72 വയസുകാരനാണ് ചിത്രത്തില്‍ ബിജുവിന്റെ കഥാപാത്രം. വലിയ കോലാഹലങ്ങളോ, പൊട്ടിച്ചിരികളോ, കാതടിപ്പിക്കും പശ്ചാത്തല സംഗീതമോ, കൂട്ടപ്പൊരിച്ചിലുകളൊ ഒന്നും കാണില്ല. പക്ഷേ അവ പ്രേക്ഷകന്റെ ഹൃദയത്തിൽ കുടിയേറിപ്പാർക്കും. കാരണം അവ പറയുന്നത് പച്ചയായ ജീവിതമായിരിക്കും. വലിയ നാടകീതയകളോ അതിവൈകാരികതയോ ഒന്നുമതിൽ കാണില്ല. പക്ഷേ നാം എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ളതോ കണ്ടറിഞ്ഞിട്ടുള്ളതോ ആകും അതിന്റെ പശ്ചാത്തലം. അത്തരത്തിൽ ഒന്നാണ് ‘ആർക്കറിയാം’ എന്ന ബിജു മേനോൻ സിനിമ. കണക്കു മാഷായ ഇട്ടിയവരയ്ക്ക് ഷെർലി എന്നൊരു മകൾ മാത്രമാണുള്ളത്. ഷെർലിയും ഭർത്താവ് റോയിയും കോവിഡ് ബാധ ഇന്ത്യയിൽ തുടങ്ങിയപ്പോൾ തന്നെ മുംബൈയിലെ അവരുടെ താമസസ്ഥലത്തു നിന്ന് നാട്ടിലെത്തുന്നു. ഇട്ടിയവര കാഞ്ഞിരപ്പള്ളിയിലെ തന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഷെർലിയും റോയിയും തന്റെ പ്രിയപ്പെട്ട ചാച്ചനൊപ്പം നാട്ടിൽ താമസം തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം നൽകി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരുടെയും, യെക്സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.പ്രായമേറിയ ഇട്ടിയവര എന്ന കഥാപാത്രമായി ബിജു മേനോൻ മികച്ചു നിന്നു. വാക്കിലും നോക്കിലും നടത്തത്തിലും അദ്ദേഹം ശരിക്കും ഒരു വൃദ്ധനായി മാറി. പാർവതി പതിവു പോലെ കഥാപാത്രത്തെ മികച്ചതാക്കിയപ്പോൾ അമ്പരപ്പിച്ചത് ഷറഫുദ്ദീനാണ്. റോയി എന്ന കഥാപാത്രമായി ഷറഫുദ്ധീൻ ഗംഭീര പ്രകടനം നടത്തി.കുടുംബബന്ധങ്ങളുടെ പുതിയകാല രൂപത്തെ കോവിഡും ലോക്ഡൗണും പോലുള്ള കാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച ഈ ചിത്രം ഒരു വേറിട്ട അനുഭവം ആണ്. നല്ലൊരു കാഴ്ച്ചാനുഭവം ആർക്കറിയാം പ്രദാനം ചെയ്യുന്നു.
-
Movie Song2 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Review2 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Other Videos2 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Latest News2 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Movie Trailers & Teasers2 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers2 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Review2 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Latest News2 years ago
സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!